darbar USA others

നൂറിന്‍ ഷെരീഫിന്റെ വിരലുകള്‍ കോര്‍ത്ത് പിടിച്ച കൈകള്‍ ആരുടേത്; രഹസ്യം വെളിപ്പെടുത്തി താരം

Home > Malayalam Movies > Malayalam Cinema News

By |

മലയാളത്തില്‍ ഏറെ ആരാധകരുള്ള യുവനടിയാണ് നൂറിന്‍ ഷെരീഫ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നൂറിന്‍ പങ്കു വച്ച ഒരു ഫോട്ടോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ചര്‍ച്ചാ വിഷയമായിരുന്നു. തന്റെ കൈകള്‍ കോര്‍ത്ത് പിടിച്ച ഒരു ആണിന്റെ കൈകളുടെ ചിത്രമാണ് നൂറിന്‍ പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ ആ കൈകള്‍ ആരുടേതാണെന്ന് അറിഞ്ഞതോടെ അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകര്‍.

Noorin Shareef revealed secret behind her viral hand picture.

'നിന്നെ എന്റെ ജീവിതത്തില്‍ കിട്ടിയതില്‍ ഞാന്‍ സന്തോഷിക്കുന്നു.  നമ്മളെക്കുറിച്ച് ലോകത്തോട് പറയാന്‍ ആവേശം തോന്നുന്നു'- എന്നായിരുന്നു കൈകളുടെ ചിത്രം പങ്കുവച്ച് നൂറിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇതോടെ ആ കൈകള്‍ ആരുടേതാണെന്ന അന്വേഷണവുമായി ആരാധകര്‍ രംഗത്തെത്തി. എന്നാല്‍ എല്ലാവര്‍ക്കും സ്‌മൈലി മാത്രമായിരുന്നു നുറിന്റെ പ്രതികരണം.

നൂറിന്‍ തന്റെ പ്രണയം തുറന്ന് പറഞ്ഞുവെന്ന രീതിയില്‍ വാര്‍ത്ത പ്രചരിച്ചതോടെ ചിത്രത്തിന് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തന്റെ തന്നെ കൈകളാണ് ചിത്രത്തിലുള്ളതെന്നും. ഒരു മേക്ക് അപ്പ് പരീക്ഷണമായിരുന്നു അതെന്നും നൂറിന്‍ വ്യക്തമാക്കി. മേക്കപ് ചെയ്യുന്നതിന്റെ വീഡിയോയും താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. 'ഒരു ബോയ് ഹാന്‍ഡ് മേക്ക് അപ്പ് പരീക്ഷിച്ചതായിരുന്നു ഞാന്‍. അതെ, അത് വിജയിച്ചിരിക്കുന്നു. ഇതെന്റെ ആദ്യ മേക്ക്അപ്പ് പരീക്ഷണമായിരുന്നു. തെറ്റിദ്ധരിച്ച എല്ലാവരോടും, ഞാന്‍  എന്നെ തന്നെ സ്‌നേഹിക്കുന്നു. എന്നെ ലഭിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഞാന്‍ എന്നെ സ്‌നേഹിക്കുന്നുവെന്ന് ലോകത്തോട് വിളിച്ചു പറയുന്നു.' - വീഡിയോയ്‌ക്കൊപ്പം താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഒമര്‍ ലുലു സംവിധാനം ചെയ്ത് 2017-ല്‍ പ്രദര്‍ശനത്തിനെത്തിയ ചങ്ക്‌സിലൂടെയാണ് നൂറിന്‍ ഷെരീഫ് സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒമര്‍ ലുലുവിന്റെ തന്നെ ഒരു അടാര്‍ ലൗവിലെ കഥാപാത്രം നൂറിന് വളരെയധികം ആരാധകരെ നേടിക്കൊടുത്തു. നവാഗതനായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെള്ളേപ്പമാണ് നൂറിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം.

 

 

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்